അമ്മയും അച്ഛനും
അമ്മയെന്ന വാക്കിലുണ്ട്
നന്മയെന്ന രണ്ടക്ഷരം.
അച്ഛനെന്ന വാക്കിലുണ്ട്
സ്നേഹമെന്ന മൂന്നക്ഷരം.
നോക്കിലുണ്ട് വാക്കിലുണ്ട്
ലാളനത്തിന് മൃദുസ്വരം.
സ്നേഹമെന്ന കൂട്ടിലിട്ട്
ഊട്ടിനമ്മെ പോറ്റിടും
പാട്ടുപാടി കൂട്ടുകൂടി
മാമമൂട്ടുമാ മുഖം.
ഉള്ളിലുള്ള സ്നേഹമെല്ലാം
ഉമ്മയായി നല്കിടും
ഉണ്മയായ നന്മയുള്ള
അമ്മയെന്ന രണ്ടക്ഷരം.
സ്നേഹപൂര്‍വ്വം കൈപിടിക്കും
അച്ഛനെന്ന മൂന്നക്ഷരം.
അമ്മയെന്ന വാക്കിലുണ്ട്
നന്മയെന്ന രണ്ടക്ഷരം.
അച്ഛനെന്ന വാക്കിലുണ്ട്
സ്നേഹമെന്ന മൂന്നക്ഷരം.
നോക്കിലുണ്ട് വാക്കിലുണ്ട്
ലാളനത്തിന് മൃദുസ്വരം.
സ്നേഹമെന്ന കൂട്ടിലിട്ട്
ഊട്ടിനമ്മെ പോറ്റിടും
പാട്ടുപാടി കൂട്ടുകൂടി
മാമമൂട്ടുമാ മുഖം.
ഉള്ളിലുള്ള സ്നേഹമെല്ലാം
ഉമ്മയായി നല്കിടും
ഉണ്മയായ നന്മയുള്ള
അമ്മയെന്ന രണ്ടക്ഷരം.
സ്നേഹപൂര്‍വ്വം കൈപിടിക്കും
അച്ഛനെന്ന മൂന്നക്ഷരം.
അമ്മയ്ക്കും അച്ഛനും സമര്‍പ്പണം അല്ലേ????
ReplyDeleteഅമ്മയുടെ നന്മയും,അച്ഛന്റെ സ്നേഹവും മറ്റു എന്തിനേക്കാളും വലുതാണ് എന്ന ലോക തത്വം അടിവര ഇട്ടു ഉറപ്പിക്കുന്ന ഈ ചെറു കവിത തീര്‍ച്ചയായും മനോഹരം,ലളിതം,അതിലുപരി പരമാര്‍ത്ഥം...
ReplyDeleteഇനിയും എഴുതുക...ബൂലോകത്തെ ഒരു പ്രതിഭ ആയി താങ്കള്‍ മാറട്ടെ..!!!
കൊള്ളാം :)
ReplyDeleteനന്നായിരിക്കുന്നു.......ആശംസകള്‍.......
ReplyDeletevalare nannayittundu... ..... aashamsakal.....
ReplyDeleteനല്ല സമര്‍പ്പണം നന്ദി ........
ReplyDeleteകൊള്ളാം.. ഇതിഷ്ടായി...
ReplyDelete“അച്ഛനും, അമ്മയും..
ReplyDeleteഉപമകളില്ലാത്ത രണ്ട് പരമാര്‍ത്ഥങ്ങള്‍..!!“
കവിത നന്നായി.
വീണ്ടും എഴുതൂ
ആശംസകള്‍...!!
കവിത നന്നായി കുട്ടികള്‍ക്ക് ചൊല്ലികൊടുക്കാന്‍ പറ്റുന്ന രീതിയില്‍ വളരെ വളരെ ഇഷ്ട്ടായി
ReplyDeleteപകരം വയ്ക്കാനില്ലാത്ത രണ്ട്പേർ....അമ്മ...അച്ഛൻ..കവിതക്ക് എല്ലാ ഭാവുകങ്ങളും
ReplyDeleteറാകിപ്പറക്കുന്ന ചെമ്പരുന്തേ
ReplyDeleteനീയുണ്ടോ മാമാങ്ക വേല കണ്ടൂ
വേലയും കണ്ടു വിളക്കും കണ്ടു
കടൽത്തിര കണ്ടു കപ്പൽ കണ്ടു
കടലിച്ചാഞ്ചാത്ത കരിന്തെങ്കിന്മേൽ
കടന്തലമുണ്ടു കടന്തക്കൂടുണ്ടു
കടന്തൽ പിടിപ്പാൻ വിരുതാർക്കൊള്ളു
തച്ചുള്ള വീട്ടിൽ രണ്ടു പിള്ളേരുണ്ടു
പിള്ളേരെ വിളിപ്പാൻ രണ്ടാളയച്ചു
പിള്ളേരും വന്നു പോയാളും വന്നു
പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു
ഈക്കിക്കരയനും തോൾമേലണിന്തു
കടന്തൽ പിടിച്ചവരു കൂട്ടിലിട്ടു
ഇളയതുലുക്കനു കാഴ്ച വെച്ചു
ഇളയതുലുക്കൻ തുറന്നൊന്നു പാത്തെ
ഇളയതുലുക്കന്റെ മൂക്കേലും കുത്തി
കൊണ്ടുപോ പിള്ളേരെയിവിടെ വേണ്ടാ
നമ്മുടെ തമ്പുരാൻ തിരുവിതാംകോട്ടെ
തൃക്കൈ വിളയാടിയൊരു പട്ടും കിട്ടി
പട്ടും മടക്കി മടിമേൽ വച്ചു